സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന ഈ വിദ്യാർത്ഥിയുടെ ജീവിതത്തിൽ സംഭവിച്ചത്…

എന്നോട് തന്നെ ദേഷ്യവും വെറുപ്പ് മാത്രം തോന്നിയ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടത്തിൽ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ് രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികളായിരുന്നു ആ മുഖങ്ങളിൽ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ നന്ദി പണിപ്പെട്ടു.

   

അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടത് അവനായിരുന്നു യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു. ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന പരിചയത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചുള്ള പുഞ്ചിരിക്കാൻ പാടുപെട്ടു. ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയായിരിക്കും കൂടുതൽ.

പ്രായം നമ്മെ കുറവായതുകൊണ്ട് മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും നഷ്ടങ്ങൾ ആയിരിക്കും രാത്രി 8:30ന് അവസാനത്തെ ട്രിപ്പ് ബസ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു ടിക്കറ്റെല്ലാം കൊടുത്തു കഴിഞ്ഞു കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു മകന്റെ പേര്.

എന്താ അജ്മൽ പൈസ എണ്ണി തിട്ടപ്പെടുത്തുക അയാളുടെ മുഖത്തും നോക്കാതെ ഞാൻ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും ഇന്നും ആ ബസ്സിൽ വരുന്ന ആളാണ് തലയും നരച്ച മീശയും മുണ്ടും ഷർട്ടും ആണ് വേഷം ഒരു പ്ലാസ്റ്റിക് സെയിൽ ഇറക്കി വെച്ചിട്ടുണ്ട്.