ഒരു പ്രവാസിയുടെയും ജീവിതത്തിൽ ഇങ്ങനെയുണ്ടാവും ഓരോ കഥകളും….

23 വർഷങ്ങൾക്കു മുമ്പ് അറബി നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുമ്പോൾ ജീവിത പ്രാരാബ്ദങ്ങൾ മാത്രമാണ് അജയന് കൂട്ടിനു ഉണ്ടായിരുന്നത്. രോഗശയ്യയിൽ ആയ അച്ഛനെ കാവൽ ഇരിക്കുന്ന അമ്മയും കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ട് പെങ്ങന്മാരും പിന്നെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു അനുജനും ഉത്തരവാദിത്വങ്ങൾ മുഴുവൻ ചുമലിലേക്ക് തന്റെ 24 ആം വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയുടെ തന്നെ നോക്കിയ കണ്ണുകൾ ആയിരുന്നു പിന്നീടങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ടു ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നത്. ആകെയുണ്ടായിരുന്ന 3 സെന്റ് വീടും പണയപ്പെടുത്തി.

   

കൂട്ടുകാരുടെ വാക്ക് വിശ്വസിച്ച് ദുബായിലേക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു അയാൾ അറബി നാട്ടിൽ പണം കായ്ക്കുന്ന മരം ഉണ്ടാകുമെന്നും അതിൽ നിന്നും കുറെ കായ്കൾ അറുത്തെടുത്ത് നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് കരുതിയിട്ടുണ്ടാകും മനുഷ്യൻ. കഥകളിലും കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരമൂറും വാക്കുകളൊക്കെ വെറും സങ്കല്പങ്ങൾ മാത്രമാണെന്ന്.

അറബി നാട്ടിലെ കൈപ്പേറിയ ജീവിതം അയാളെ പഠിപ്പിച്ചു. ഒരു ഡ്രൈവറായി വിരുന്നുകാരിയായ അജയന് പറഞ്ഞയക്കുമ്പോൾ കൂട്ടുകാരന്റെ മനസ്സിലെ ചിന്താഗതി എന്തായിരുന്നു എന്ന് മാത്രം ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. ഒരുപക്ഷേ പ്രാരാനായ കൂട്ടുകാരൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടുണ്ടാവും അയാൾ. രാത്രിയും പകലുമില്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ്.

സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേക്ക് അയക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു വിലകുറഞ്ഞ ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ച് ഒരു ചെറിയ റൂമിൽ 20 പേർക്ക് ഒരാളായി കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണവും അച്ഛന്റെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും അനുജന്റെ പഠനവും ആയിരുന്നു മനസ്സ് നിറയെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.